ഇച്ചായാ ഒന്നെണീറ്റേ എനിക്ക് സിന്ദൂരം തൊട്ട് താ മനുഷ്യാ….

രചന : ഹരിത ഉണ്ണി

മാർക്കോയുടെ അന്നകുട്ടി…

“ഇച്ചായാ…ഇച്ചായോ.. എണീക്ക്‌… ഓഫിസിൽ പോണം..”

“അതിന് ഞാൻ എന്തോ വേണമെടി പോ ത്തേ??”..

“ഓ അതിനിയിപ്പോ എല്ലാ ദിവസവും ഞാൻ പറഞ്ഞ് തരണായിരിക്കും…ഒന്നെണീറ്റേ.. നിക്ക് സിന്ദൂരം തൊ ട്ട് താ മനുഷ്യാ.. ”

“ങാ ഇങ്ങ്‌ വാ”..

മാർക്കോ കണ്ണ് തിരുമ്മി കൊണ്ട് കട്ടിലിൽ എണീറ്റിരുന്നു..

” അയ്യടാ മോനേ.. പോയി ആദ്യം കു ളിച്ചേച്ചും വാ.. എന്നിട്ട് മതി ഈ ച ടങ്ങ്‌”..

“ഹും, ആ തലേൽ കെ ട്ടിയേക്കണ തോർത്തിങ്ങു താ.. ഞാൻ പോവാം”..

” നിങ്ങക്കെന്താ മനുഷ്യാ ഈ ന നഞ്ഞ തോർത്ത് വെച്ച് തു ടച്ചില്ലെങ്കിൽ കു ളിക്കാൻ പറ്റൂലേ..ഈ ഉ ണങ്ങിയ തോർത്തെടുത്തോ”..

“അത് പറ്റൂലെടി അന്നക്കുട്ടി.. നിന്റെ ഈ ഈറൻ മു ടിയിൽ ചുറ്റിയ തോ ർത്ത് തന്നെ വേണമെനിക്ക് കു ളിച്ചിറങ്ങാൻ”..

അതും കേട്ടാണ് അമ്മച്ചി കാപ്പിയുമായി മുറിയിലേക്ക് കയറിയത്..

“പിള്ളേരേ നിങ്ങക്കെന്താ എല്ലാ ദിവസോം രാവിലെ ഈ സിനിമയിലെ പോലെ ഡ യലോഗ് അ ടിച്ചില്ലേൽ പ ണിക്ക് പോകാൻ പറ്റത്തില്ലയോ??”

” ഇല്ലമ്മച്ചി.. രാവിലെ ഇത് റിപ്പീറ്റ് അ ടിച്ചില്ലേൽ ന്റെ അനുകുട്ടിയുടെ മുഖമൊക്കെ ക ടന്നലു കു ത്തിയത് പോലെ വീ ർക്കും.. പിന്നെ ഇന്നത്തെ കാര്യം കട്ട പു ക…കൃഷ്ണാ കാ ത്തോണേന് പറഞ്ഞ് കർത്താവിന്റെ മുന്നിൽ കു രിശ് വരക്കണ ടീം ആണ്”..

“ദേ ഇച്ചായാ.. ചെല്ല് എന്റെ മോൻ പോയി കു ളിക്ക്…”

കു ളിച്ച് വന്ന് അനുവിന്റെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തുമ്പോ മാർക്കോ അവളുടെ കാതിൽ ചു ണ്ടുരുമ്മി ചോദിച്ചു..

“ഇതെന്തിനാടി അന്ന കൊച്ചേ എന്നെ കൊണ്ട് ദിവസോം തൊ ടീക്കണെ?? നിനക്ക് തന്നെയങ്ങു തൊ ടാൻ മേ ലായോ??”

” ദതേ.. ഞാൻ ഭഗവതിക്ക് നേ ർന്നതാ.. ജീ വനുള്ളിടത്തോളം എല്ലാ ദിവസോം ഇച്ചായന്റെ കൈ കൊണ്ട് സി ന്ദൂരം തൊ ടീച്ചോളാമെന്ന്..”

” ഹാ ബെസ്റ്റ്.. ന സ്രാണിയായ നിന്റെ കെ ട്ടിയോനെ കൊണ്ട് സിന്ദൂരം തൊ ടീക്കാന്ന് നീ ഭഗവതിയോട് എ ഗ്രിമെന്റ് വെച്ചല്ലേ.. എന്നിട്ടെന്തേ?? പുള്ളിക്കാരി സ മ്മതിച്ചോ?? ”

” നിങ്ങടെ അ ന്തോണീസ് പു ണ്യാളൻ സ മ്മതിച്ചിട്ടാണോ ഈ നാ യരുകു ട്ടിയെ കെ ട്ടിയേ??”

” പിന്നേ.. പുള്ളി ക ട്ട സപ്പോർട്ടല്ലേ..”

” ആണല്ലേ.. അ ണിഞ്ഞൊരുങ്ങി മോൻ താഴേക്ക് പോന്നോട്ടാ..ബ്രേക്ക്ഫാസ്റ്റ് എടുത്തു വെക്കാം ഞാൻ..”

അവധിക്ക് തറവാട്ടിൽ നിൽക്കാൻ വന്നപ്പോൾ മൊ ട്ടിട്ട പ്രേമമാണ് മാർക്കോയുടേയും അനുവിന്റെയും..

അനുവിന്റെ അച്ചാച്ചൻ, പേര് കേട്ട വ ക്കീൽ സദാശിവൻ നായർ നാട്ടിലെ പ്ര മാണി കൂടിയായിരുന്നു..

സരസ്വതിയമ്മ തറവാടും മക്കളുമായി ഒതുങ്ങി കൂടിയ ഒരു പാവം സ്ത്രീ ആയിരുന്നു..

തൊട്ടപ്പുറത്തെ വീട്ടിലെ ന സ്രാണി ചെക്കനുമായി കൊ ച്ചുമകൾ പ്ര ണയത്തിലാണെന്നറിഞ്ഞപ്പോൾ ഗൾഫിലുള്ള അനുവിന്റെ അച്ഛനെ പോലും അ റിയിക്കാതെ അവളെ വീട്ടിൽ നിന്ന് പുറത്താക്കി പി ണ്ഡം വെച്ചു.. അന്ന് മാർക്കോയുടെ കൈ പി ടിച്ചിറങ്ങിയതാണവൾ..

മൂന്ന് കൊല്ലം ആരെയും അ റിയിക്കാതെ മനസ്സിൽ കൊണ്ട് നടന്ന സ്നേഹം, തമ്മിൽ കാണുവാനുള്ള അവധികൾക്ക് വി രാമമിട്ട് ‘ഇനി നീയെന്റെ അന്നകുട്ടി’ എന്നും പറഞ്ഞ് മാർക്കോ അവളേയും കൂട്ടി ഒരു മതിലിനപ്പുറമുള്ള അവന്റെ വീട്ടിലേക്ക് നടന്നു.. അച്ഛനെ ധി ക്കരിക്കാനുള്ള ധൈ ര്യം ഇല്ലാത്തത് കൊണ്ട് ഭാര്യ ന ഷ്ടപെട്ട അനുവിന്റെ അച്ഛൻ പിന്നെ നാട്ടിൽ വരാതെയായി.. പക്ഷെ മാർക്കോയുടെ പപ്പ ജോണിച്ചനും ഭാര്യയും ഇരു കൈയും നീട്ടിയവരെ സ്വീകരിച്ചു..

പഴയ കാര്യങ്ങളൊക്കെ ഓർത്ത് അനു അടുക്കളയിലേക്ക് നടന്നു…

അവിടെ അമ്മച്ചിയും റോസിച്ചേച്ചിയും സൊറ പറഞ്ഞു കൊണ്ട് പ്രാതൽ എടുത്തു വെക്കുകയായിരുന്നു..

“ഞാനെന്തേലും ചെയ്യാണോ അമ്മച്ചിയേ.. ”

“ദേ ഇതങ്ങു കൊണ്ട് വെക്കടി മോളേ.. ന്നിട്ട് പപ്പയെ കൂടിയിങ്ങു വിളിച്ചോ..”

ചൂ ട് പറക്കുന്ന വെള്ളപ്പവും സ്റ്റുവും അനുവിന്റെ കൈയിൽ കൊടുത്തിട്ടമ്മച്ചി പറഞ്ഞു..

ജോണിച്ചൻ മുറ്റത്ത് ചെടി നനച്ചു കൊണ്ടിരിക്കുകയായിരുന്നു.. പപ്പാ ബ്രേക്ക്ഫാസ്റ്റ് എടുത്ത് വെച്ചിട്ടുണ്ട്..

കഴിക്കാൻ വരൂ എന്ന് പറഞ്ഞ് അനു ചെന്ന് വിളിച്ചപ്പോൾ ശെരി മോളെ എന്നും പറഞ്ഞയാൾ കൈ തു ടച്ച് അകത്തേക്ക് നടന്നു..അപ്പോഴേക്കും മാർക്കോയും അവർക്കൊപ്പം കൂടി..

“എന്ത് പേരാ പപ്പാ ഇച്ചായനിട്ടേക്കണേ??…”

അനു രാവിലെ തന്നെ മാർക്കോയെ ക ളിയാക്കാൻ തുടങ്ങി..

“എന്നതാടി മോളേ?? ”

“അത് പപ്പാ.. ഞാനേ വഴീലൂടെ നടന്നു പോകുമ്പോ പപ്പയുടെ മോൻ എന്നെ ത ടഞ്ഞു നിർത്തി മാർക്കോ എന്ന് പറഞ്ഞു.. ഞാൻ കരുതി +2വിലെ മാർക്ക് ചോദിക്കുവാണെന്ന്.. 88 ശതമാനം എന്ന് പറഞ്ഞപ്പൊ സൈക്കിളിൽ നിന്ന് വീ ണ ചിരി ചിരിച്ച് പപ്പയുടെ മോൻ പറയുവാ അതെന്റെ പേരാണെന്ന്..”

ഹഹഹ..

അവരുടെ ക ളിചിരികളും തമാശകളും കൊണ്ട് ആ വീട് ഒരു കൊ ച്ചു സ്വർഗം തന്നെയായിരുന്നു..

അനുവും മാർക്കോയും കൂടി ഓഫീസിലേക്കിറങ്ങുമ്പോൾ പപ്പയും അമ്മച്ചിയും കൂടി കൈ വീ ശി കാണിച്ചു..

എന്നിട്ട് ജോണിച്ചൻ ഭാര്യയോട് പറഞ്ഞു..

“നോക്കെടി നമ്മുടെ പിള്ളേരുടെ ചിരിയും കളിയും സ്നേഹവും ഒക്കെ തന്നെയാണ് നമ്മടെ കുടുംബത്തിന്റെ ഐശ്വര്യവും നമ്മടെ ഊ ർജവും.. ”

അമ്മച്ചി കു രിശു വരച്ചു..

തറവാട് കടന്നു പോകുമ്പോൾ മാർക്കൊ അനുവിന്റെ കൈ മു റുക്കെ പി ടിച്ചു.. സരസ്വതിയമ്മ മു റ്റമടിക്കുകയായിരുന്നു.. അവരെ കണ്ടതും ചൂ ലും കൊണ്ട് അകത്തേക്ക് നടന്നു.. സദാശിവൻ നായർ മുറ്റത്തേക്കൊന്ന് കാ ർക്കിച്ചു തു പ്പി..

ടോമി മാത്രം ഗേറ്റിന്റെ അടുത്തേക്ക് കു രച്ചു കൊണ്ട് ഓ ടി വന്ന് വാലാട്ടി നിന്നു.. അനു അവനെന്നും കൊടുക്കാറുള്ള ബിസ്കറ്റ് ബാഗിൽ നിന്നെടുത്ത് എ റിഞ്ഞു കൊ ടുത്തു..

എന്നിട്ട് രണ്ടു പേരും കൂടി കാറിൽ കയറി..

“ഇച്ചായാ നിങ്ങളെന്തിനാ കാറെപ്പോഴും ഇവിടെ കൊണ്ട് വന്ന് പാർക്ക് ചെയ്യണേ?? നമ്മുടെ മുറ്റത്തിട്ടാൽ പോരേ ?? ”

“അപ്പൊ പിന്നെ നിനക്ക് രാവിലെ ടോ മിയെ കാണണ്ടേ?? ”

അവളൊന്ന് ചിരിച്ചു..

ആ ചിരിയിൽ അവളുടെ കണ്ണിലെ നീ ർമണികൾ തിളങ്ങി..

” അനൂ.. എന്തിനാ ഇങ്ങനെ എല്ലാ ദിവസവും കണ്ണ് നനക്കണേ?? “മാർക്കൊ അവളുടെ കണ്ണ് തു ടച്ചു കൊണ്ട് ചോദിച്ചു..

“ഇത് മാത്രമെനിക്ക് ഇഷ്ടല്ലാട്ടോ.. നീ ഡിഗ്രിക്ക് പൊ ട്ടിയെങ്കിലും നിനക്ക് നല്ല മാർക്ക് .. ഛെ നല്ലൊരു മാർക്കോയെ കിട്ടിയില്ലേ.. പിന്നെ ബോണസായിട്ട് പപ്പയും അമ്മച്ചിയും.. അത് പോരെ എന്റെ അന്നക്കുട്ടിക്ക്?? “മാർക്കോയവളുടെ കവിൾ ത ടവിക്കൊണ്ട് പറഞ്ഞു..

“ഞാൻ കണ്ണ് നിറച്ചില്ലേൽ രാവിലെ ഇച്ചായന്റെ പ തപ്പിക്കൽ കേൾക്കാൻ പറ്റത്തില്ലല്ലോ..”

അവന്റെ ചൂണ്ടു വി രൽ ക ടിച്ചവൾ പറഞ്ഞു..

മോൻ വണ്ടിയെടുക്ക് ലേറ്റായി..

അനുവിനെ ഓഫീസിൽ ഇറക്കി മാർക്കോ അവന്റെ ജോലി സ്ഥലത്തേക്ക് പോയി.. പന്ത്രണ്ടരക്ക് ഫോൺ നിർത്താതെ അ ടിയുന്നത് കേട്ടാണ് മാർക്കോ നോക്കിയത്.. അനുവാണ്..

“എന്താടി അന്നമ്മേ?? നിനക്ക് പ ണിയൊന്നുമില്ലായോ?? ”

“ഇച്ചായാ ഒന്നിവിടം വരെ വന്നേ.. എനിക്കെന്തോ വല്ലാത്ത ക്ഷീ ണം.. ത ലയൊക്കെ ചുറ്റുന്ന പോലെ..

മാർക്കോ അനുവിനേയും കൊണ്ട് സിറ്റി ഹോസ്പിറ്റലിൽ ചെന്നു.. ചെക്കപ്പിന് ശേഷം കുടുംബ സുഹൃത്ത് കൂടിയായ ഡോ.വീണ പറഞ്ഞു ഒരു കു ട്ടി മാർക്കോ വരാൻ പോകുന്നെന്ന്..

രാവിലെ റോസി ചേച്ചി ചോദിച്ചാരുന്നു അനുമോളുടെ മുഖത്തൊരു വി ളർച്ചയുണ്ടല്ലോന്ന്.. ഇപ്പോഴല്ലേ കാര്യം മനസിലായത്.. ഹാഫ് ഡേ ലീവെടുത്ത് രണ്ടു പേരും നേരെ വീട്ടിലേക്കു വാ.. ഇന്നിനി ഓഫീസിൽ പോകാൻ നിക്കണ്ട.. അമ്മച്ചി സന്തോഷം കൊണ്ട് തു ള്ളി ചാ ടി..

അനുവിനെ പുറത്തേക്ക് കാണാതായപ്പോൾ സരസ്വതിയമ്മ പതിയെ സദാശിവനറിയാതെ റോസി ചേച്ചിയോടന്നേഷിച്ചു.. താനൊരു മു ത്തശ്ശിയാവാൻ പോകുന്നെന്നറിഞ്ഞപ്പോൾ ആ അമ്മ മ നം നിറഞ്ഞു.. ആ വാർത്ത സദാശിവൻ നായരിലേക്കെത്തിയപ്പോൾ രണ്ടു വീടിനുമിടയിലുള്ള മതിൽ അ ലിഞ്ഞു തുടങ്ങി.. ടോമി ഇടക്കിടെ മതിലു ചാ ടി അനുവിന്റെ അടുത്തെത്തി..

ദിവസങ്ങൾ മാസങ്ങളായി.. ഒഴിവ് കിട്ടുന്ന സമയത്തെല്ലാം അനു ജനലിനരികിൽ പോയി തറവാട് നോക്കി നിൽക്കും.. ഒരു ദിവസം മാർക്കോ വന്നവളെ പുറകിൽ നിന്ന് കെ ട്ടിപി ടിച്ചു ചോദിച്ചു..

“അന്നകുട്ടി.. പണ്ട് നിനക്ക് ഞാൻ കത്തെഴുതി അയക്കാറുണ്ടായിരുന്ന പോലൊരു വി മാനം ഞാനങ്ങോട്ടയക്കട്ടേന്ന്.. ”

വേണ്ടിച്ചായാ എന്ന് പറഞ്ഞ് അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

അങ്ങനെ ഒരു ക്രിസ്മസ് രാത്രിയിൽ നേഴ്സ് മാലാഖയുടെ കൈയിൽ നിന്ന് കു ഞ്ഞു മാർക്കോയെ ഏറ്റു വാ ങ്ങാൻ വി റയാർന്ന കൈകളോടെ സദാശിവൻ നായരുണ്ടായിരുന്നു…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ഹരിത ഉണ്ണി