എടുത്താൽ പൊങ്ങാത്ത പാട്ടുമായി വന്ന് വീണ്ടും ഏവരെയും വിസ്മയിപ്പിച്ച് റിച്ചുക്കുട്ടൻ

ഏത് വാക്കുകളാൽ മോനെ പ്രശംസിക്കണമെന്ന് അറിയില്ല. ഇത്രയും ഭാവം പാട്ടിൽ കൊണ്ടുവരണമെങ്കിൽ റിച്ചുവിൻ്റെ കഴിവ് അപാരം തന്നെ. ഈ പ്രോഗ്രാമിൽ വളരെ മികച്ച രീതിയിൽ മുന്നോട്ട് വരുന്ന ഈ കൊച്ചു മിടുക്കന് എല്ലാവിധ ആശംസകളും നേരുന്നു. എന്താ സ്ഫുടത, ഭാവം എത്ര പറഞ്ഞാലും അഭിനന്ദിച്ചാലും മതിയാകുമെന്ന് തോന്നുന്നില്ല.

ക്വാർട്ടർ ഫൈനലിൽ 90% മാർക്ക്‌ വാങ്ങിയ റിച്ചുക്കുട്ടനും താൻ സെലക്ട്‌ ചെയ്യുന്നത് മോന് പറ്റിയ പാട്ടുകൾ തന്നെയാണെന്ന് തെളിയിച്ചു കൊണ്ട് റിച്ചുവിൻ്റെ അച്ഛനും സെമി ഫൈനലിൽ തേരോട്ടം തുടരുന്നു. ലാൽസലാം സിനിമയിലെ രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിൽ ഒ.എൻ.വി കുറുപ്പ് സാറിന്റെ രചനയിൽ പിറന്ന മനോഹരമായ വിരഹ ഗാനം, ദാസേട്ടനാണ് പാടിയത്.