സെമിഫൈനലിൽ ആദ്യ ഗാനത്തിലൂടെ എ എക്സ്ട്രീം ഗ്രേഡ് സ്വന്തമാക്കി ഗംഭീര പ്രകടനവുമായി റിച്ചുക്കുട്ടൻ

നാടകഗാനങ്ങൾ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്. ഇതുപോലെയുള്ള പാട്ടുകൾ കണ്ടും കേട്ടും ആസ്വദിച്ചു നടന്ന ആ പഴയ കാലം എന്നെന്നും ഓർത്ത് വെക്കാനുണ്ട്. നാടകഗാനത്തിന്റെ അതേ ഫീലും വികാരവുമൊക്കെ ഈ പാട്ടിൽ കൊണ്ട് വരാൻ മോന് കഴിഞ്ഞു. ആ മധുരമനോഹര ശബ്ദത്തിൽ മോൻ ഒന്ന് മൂളി കേട്ടാൽ തന്നെ മതി.

എത്ര എത്ര ബുദ്ധിമുട്ടുള്ള പാട്ടുകൾ കുഞ്ഞ് പാടി തകർത്തിരിക്കുന്നു. ഇവിടെ ഏത് തരത്തിലുള്ള പാട്ടും അനായാസമായി പാടാൻ കഴിയുമെന്ന് റിച്ചുക്കുട്ടൻ ഓരോ റൗണ്ടിലും തെളിയിച്ചു കൊണ്ടിരിക്കുന്നു. കുഞ്ഞിന്റെ അച്ഛനും അമ്മയും നല്ല അഭിനയം തന്നെ കാഴ്ച്ചവെച്ചു. ഓരോ ഗാനങ്ങളിലും ഈ കൊച്ചു മെലഡി രാജ കൊണ്ട് വരുന്ന ആ ഫീൽ ശരിയ്ക്കും അത്ഭുതകരമാണ്.